Tuesday, May 25, 2010

സഹ്യന്റെ മകന്‍


അവന്‍ തന്റെ ഇത്തിരിപ്പോന്ന കണ്ണുകള്‍ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് നട്ടുകൊണ്ട് ചങ്ങലകളില്‍ ബന്ധിതനായി അമ്പലമുറ്റത്തെ നിലാവ് തളം കെട്ടി നിന്ന ആലിന്‍ തറയില്‍ തലയെടുപ്പോടെ നിന്നു. തനിക്കു ചുറ്റും മതിലുകളാണ്. അദിര്‍ശ്യമെങ്കിലും അവഗണിക്കാനാവാത്തവ. സ്വാതന്ത്ര്യത്തിന്റെ അവ്യക്തമായ അഭിലാഷങ്ങള്‍ ഉദ്ദീപിക്കുമ്പോള്‍ അവന്‍ പലപ്പോഴും മുന്നോട്ടയാറുണ്ട്. പക്ഷേ തനിക്കു പിന്നില്‍ വലിയുന്ന ചങ്ങലകള്‍, സ്വാതന്ത്ര്യത്തിന്റെ തീവ്രവും അഗാധവുമായ ആഗ്രഹങ്ങളെ വരിഞ്ഞുകെട്ടും.തനിക്കു ചുവടെയായി മസ്തിഷ്കത്തില്‍ മദ്യത്തന്റെ മത്തേറ്റ് മയങ്ങിക്കിടക്കുന്ന മനുഷ്യര്‍ക്കു നേരെ അവന്റെ കാലുകള്‍ പല തവണ ഉയര്‍ന്നതാണ്. പക്ഷേ അന്നേരം അവന്റെ കണ്ണുകള്‍ ജലര്‍ദ്രമാവും.അകലെആകാശത്തിലെനരച്ചമേഘച്ചീളുകള്‍ക്കിടയിലൂടെ ഉതിര്‍ന്നുവീഴുന്ന വിളി അവനെ സ്പര്‍ശിക്കും. പതിയെ അവന്റെ കണ്ണുകളും തുമ്പിക്കൈയും മേല്പോട്ടുയരും. ആകാശത്ത് തെളിഞ്ഞു നില്‍ക്കുന്ന ചന്ദ്രക്കലയും അതിനുള്ളില്‍ നിന്നു ചിന്നം വിളിക്കുന്ന ഒരമ്മയാനയും അവന്റെ കൊച്ചുകണ്ണുകളില്‍ ഒതുങ്ങി നില്‍ക്കും. അകാലത്തിലെവിടെയോ
അലിഞ്ഞുപോയ ഒരമ്മച്ചൂടിന്റെ നിറമാര്‍ന്ന നക്ഷത്രങ്ങള്‍ അവനിലേക്ക് പൊലിയും. ആവര്‍ത്തന
വിരസതയോടെ അവന്‍ വീണ്ടും ചിന്നം വിളിക്കും....വിളികള്‍ക്കായി കാതോര്‍ക്കും.

2 comments:

  1. Nandu..
    Let Me call you like so...
    I am a friend of your father.
    God blessed you with a good language.
    You can express something more than what you have in your mind. Please continue to write more...
    You will have a bright future!
    Bindulal Sir

    ReplyDelete
  2. കൊതിപ്പിക്കുന്ന ഭാഷ.... ഇനിയും എഴിതുക. ആശംസകള്‍.....

    ReplyDelete

 ഇപ്പോൾ ഞാൻ മരിച്ചു പോവുകയാണെങ്കിൽ  നിന്നോട് പറയാൻ ഇരുന്ന വാക്കുകളൊക്കെ  മൗനത്തിന്റെ ഇരുണ്ട ആഴങ്ങളിൽ ചെന്നടിയും, തരാൻ ഇരുന്ന ചുംബനങ്ങളൊക്കെ ...