Thursday, February 1, 2024

 ഇപ്പോൾ ഞാൻ മരിച്ചു പോവുകയാണെങ്കിൽ 

നിന്നോട് പറയാൻ ഇരുന്ന വാക്കുകളൊക്കെ 

മൗനത്തിന്റെ ഇരുണ്ട ആഴങ്ങളിൽ ചെന്നടിയും,

തരാൻ ഇരുന്ന ചുംബനങ്ങളൊക്കെ 

തനിച്ച് നിൽക്കുന്ന പൂവരശിന്റെ ചില്ലകളിൽ 

പൂക്കളായി വിടരും, 

നമ്മൾ ഒരുമിച്ച് കാണാൻ ഇരുന്ന സ്വപ്നങ്ങളൊക്കെയും 

രായ്ക്കു രാമാനം അഭയാർഥികളെ പോലെ 

പലായനം ചെയ്യും,

മറവിയുടെ മരുപ്പച്ചകളിലേക്ക്.

പിന്നെ പറയാം പിന്നെ പറയാം എന്ന് 

നിന്നെ കൊതിപ്പിച്ച ആ രഹസ്യം 

എന്റെ ഉള്ളിൽ നിന്ന് പുറത്തു കടക്കാനാവാതെ കരയും,

നിനക്കു പാടി തരാൻ കരുതിയ പാട്ട് 

നിലാവുള്ള രാത്രിയിൽ ഒരു പക്ഷിയായി മാറി 

നിന്റെ കിടപ്പുമുറിയുടെ ജനാലക്കൽ വന്നിരുന്നു പാടും.

മരിച്ചു കഴിഞ്ഞാലാവില്ലേ 

നിനക്കു എന്നോട് കൂടുതൽ സ്നേഹം?

'ഓർമ ജാലകം'

കുട്ടിമാമൻ മരിച്ചത് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ്. ആറു മാസത്തോളം നീണ്ട കീമോതെറാപ്പി സെഷന് ശേഷം ഒരു ദിവസം കുട്ടിമാമൻ പോയി. എല്ലാവരും ഒരുദിവ...